ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മോട്ടിവേഷൻ ചിന്തകൾ

നമുക്ക്‌...  എല്ലാവർക്കും നാം അർഹിക്കുന്ന. ജീവിതം തന്നെയാണോ... ലഭിച്ചിട്ടുള്ളത്‌ ? അടിസ്ഥാനപരമായി നാം എന്താണോ... അതാകാൻ നമുക്ക്‌ സാധിക്കാത്തതാണ്‌ നമ്മുടെ ജീവിത പരാജയം... അർഹിക്കുന്നതിനെക്കാൾ താഴ്‌ന്ന സ്ഥലത്തും, നിലവാരത്തിലും, ജീവിക്കാൻ വിധിക്കപ്പെടുന്നവരുണ്ട്‌.. അത്‌ തിരിച്ചറിയാൻ പോലും അവർക്ക്‌ സാധിക്കണം എന്നില്ല... പറക്കാൻ അറിയാവുന്ന പലരും ഓടുകയും ഓടാൻ കഴിയാവുന്ന പലരും ഇഴയുകയും ചെയ്യുന്നുണ്ട്‌... നിലനിൽപ്പിനു വേണ്ടി മാത്രം....  കൊച്ചു കൊച്ചു വിജയങ്ങളും ചെറിയ ചില വീഴ്ചകളുമൊക്കെ തന്നെയാണ് ഒരു നല്ല വിജയത്തിന് അടിത്തറ പാകുന്നത്. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ആരൊക്കെ തളർത്താൻ ശ്രമിച്ചാലും വിജയം സാധ്യമാക്കാതെ പിന്നോട്ടില്ല എന്നുറപ്പിച്ച് മുന്നോട്ടുപോവുക. ആത്മവിശ്വാസമെന്ന ദീപനാളത്തെ അണയാതെ മനോധൈര്യമെന്ന കൂട്ടിലിട്ട് എന്നുമൊരു കെടാവിളക്കായി മനസ്സിൽ സൂക്ഷിക്കുക. സ്വന്തം തീരുമാനങ്ങളും കർമപദ്ധതികളും അവ നടപ്പാക്കാനുള്ള ഊർജസംഭരണശാലയും ഉള്ളവർ മാത്രമേ, നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളൂ. ആരാധനാപാത്രങ്ങളും ആദർശമാതൃകകളും തെളിക്കുന്ന ദീപങ്ങൾക്ക് വഴി കാണിക്കാനാകും. പക്ഷേ, അത് അവരുടെ വഴി...
ഈയിടെയുള്ള പോസ്റ്റുകൾ

'ബെംഗളൂരു ജീവിതം, ചെലവുകഴിഞ്ഞ് മാസം ഒരുലക്ഷം മിച്ചം'; സാമ്ബത്തിക രഹസ്യം വെളിപ്പെടുത്തി 23-കാരി

കിട്ടുന്ന ശമ്ബളം ഒന്നിനും തികയുന്ന പരാതി പറയുന്ന ഒട്ടേറെ പേരെ നമുക്ക് ചുറ്റും കാണാം. മാസാവസാനമുള്ള ചെലവുകള്‍ക്ക് കടം വാങ്ങേണ്ട അനുഭവങ്ങള്‍ പങ്കുവെക്കുന്ന സുഹൃത്തുക്കള്‍ ഇല്ലാത്തവരായി ആരുമുണ്ടാകില്ല. വേറേയും കാരണങ്ങളുണ്ടെങ്കിലും പൊതുവേയുള്ള സാമ്ബത്തിക അച്ചടക്കമില്ലായ്മയാണ് ഒരുപരിധിവരെ ഇതിന് പ്രധാന കാരണം. എന്നാല്‍ സാമ്ബത്തിക അച്ചടക്കത്തിലൂടെ മാസം ഒരുലക്ഷം രൂപ മിച്ചംപിടിക്കാൻ കഴിഞ്ഞാലോ? സ്വപ്നമല്ല, 23-കാരിയായ യുവതി പങ്കുവെച്ച അനുഭവമാണ് ഇത്. അതും ബെംഗളൂരു പൊലൊരു മെട്രോപൊളിറ്റൻ സിറ്റിയില്‍ ജീവിച്ചുകൊണ്ട്. സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചത്. യുവതിയുടെ പോസ്റ്റ് ഇതിനകം വൈറലായി. തന്റെ മാസച്ചെലവുകളും ജീവിതശൈലിയുമാണ് യുവതി പോസ്റ്റില്‍ വിശദീകരിച്ചത്. വലിയ ചെലവുകള്‍ക്കിടയിലും താൻ എങ്ങനെയാണ് മാസം ഒരുലക്ഷം രൂപ മിച്ചംപിടിക്കുന്നതെന്നും അവർ പറഞ്ഞു. ഏകദേശം 70,000 രൂപയാണ് പ്രതിമാസം തന്റെ ചെലവെന്ന് യുവതി പറയുന്നു. ബെംഗളൂരുവില്‍ ഒറ്റയ്ക്ക് ജീവിക്കുന്നു എന്ന തലക്കെട്ടോടെയാണ് യുവതിയുടെ പോസ്റ്റ്. 'ഞാൻ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സാധാര...

ദിവസവും ബിസ്ക്കറ്റും ചോക്ലേറ്റും, കുട്ടികള്‍ക്ക് മധുരം നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വേനലവധി തുടങ്ങിയതോടെ കുട്ടികളുള്ള വീടുകളില്‍ നല്ല അരങ്ങാണ്. കുസൃതി കുറുമ്ബുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണമല്ലേ. ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അല്‍പം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ പെട്ടെന്ന് ഊർജ്ജ നിലകളില്‍ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരില്‍ ഇത് മാനസികാലസ്ഥയില്‍ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷുഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികള്‍ക്ക് ഹെല്‍ത്തിയായ ഭക്ഷണം നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ മാറ്റങ്ങള്‍ പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണല്‍ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ ...

പല്ലുകളുടെ ആരോഗ്യത്തിന് നാം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തല്ലാം...?ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തല്ലാം...?

പല്ലുകളുടെ ആരോഗ്യത്തിന് നാം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം...? ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം...? പല്ലുവേദന, ക്യാവിറ്റി, വായ്‌നാറ്റം എന്നിവയെല്ലാം മിക്കവർക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഈ പ്രശ്‌നങ്ങളെയെല്ലാം തരണം ചെയ്യണമെങ്കിൽ, പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി പതിവായി ശുചിത്വം പാലിക്കേണ്ടതുണ്ട്, കൂടാതെ ഭക്ഷണങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് മിക്കപ്പോഴും പല്ലുകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. അതിനാല്‍ കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ട്. പല്ലുകളുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ചോക്ലേറ്റും മധുര പലഹാരങ്ങളും പല്ലിനെ നശിപ്പിക്കുന്നതാണ്. മാത്രമല്ല  മധുരം അടങ്ങിയ, അതായത് കാര്‍ബോഹൈഡ്രേറ്റ് അധികമായി അടങ്ങിയ ഭക്ഷണവും പല്ലിനെ ക്രമേണ നശിപ്പിക്കുന്നു.  മധുരം എന്ന് പറയുമ്പോള്‍ ഫ്രക്ടോസ്, ലാക്ടോസ്, ഗാലക്ടോസ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. ഇതിനൊപ്പം തന്നെ മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് വരുന്ന കൃത്രിമമധുരം കൂടിയാകുമ്പോള്‍ പല്ലുകള്‍ക്ക് അത് ഇരട്ടി വെല്ലുവ...

ഉപയോഗിച്ച ഡയപ്പറുകള്‍ എങ്ങനെ സംസ്കരിക്കാം? അറിയാം ലളിതമായ വഴികള്‍

ഡയപ്പറുകള്‍ ഡിസ്പോസ് ചെയ്യുക എന്നത് ഒട്ടും നിസ്സാരമായ കാര്യമല്ല. ശരിക്കും തലവേദന പിടിച്ച ഒരു ജോലി തന്നെയാണ്. എന്നാല്‍ ഡയപ്പറുകള്‍ വേണ്ടെന്ന് വെക്കാനും കഴിയില്ല. ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവശ്യവസ്തുവായി ഡയപ്പറുകള്‍ മാറിയിരിക്കുന്നു. അതിനാല്‍ത്തന്നെ ഇതിൻ്റെ ഉപയോഗശേഷം ഡയപ്പറുകള്‍ എങ്ങനെ ഡിസ്പോസ് ചെയ്യണമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഡയപ്പറുകള്‍ ഡിസ്പോസ് ചെയ്യുന്നത് എങ്ങനെ? അതിനെക്കുറിച്ചാണ് ഇവിടെ വിശദമായി പറയുന്നത്. കുഞ്ഞുങ്ങളുള്ള വീട്ടിലെ ഏറ്റവും വലിയ ജോലികളില്‍ ഒന്നാണ് ഡയപ്പർ ഡിസ്പോസ് ചെയ്യല്‍. ചില ആളുകള്‍ രാത്രിയുടെ മറവില്‍ ആള്‍സഞ്ചാരമില്ലാത്ത വഴിയോരങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നത് കാണാം. എന്നാല്‍ അങ്ങനെ ചെയ്യുന്നതിൻ്റെ ഭവിഷ്യത്ത് വളരെ വലുതാണ്. പ്ലാസ്റ്റിക് മണ്ണുമായി ലയിച്ചുചേരാൻ വർഷങ്ങളെടുക്കും. ഇത് പ്രകൃതിക്ക് വളരെയധികം ദോഷകരമാണ്. കൂടാതെ, കൃത്യമായ മാലിന്യ സംസ്കരണം നടത്താതെ തുറന്ന സ്ഥലങ്ങളില്‍ ഉപേക്ഷിച്ചാല്‍ അതില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയകള്‍ വളരെ അപകടകാരികളാണ്. ഈ ബാക്ടീരിയകള്‍ പടർന്നുപിടിക്കുന്നതിലൂടെ മാരകമായ രോഗങ്ങള്‍ വരാം. ഡയപ്പറ...

17 ഡോക്ടര്‍മാര്‍ പരാജയപ്പെട്ടു, പിന്നാലെ നാല് വയസുകാരനില്‍ അപൂര്‍വ രോഗം കണ്ടെത്തി ചാറ്റ് ജിപിടി

നാല് വയസ്സുള്ള മകന്‍റെ നിഗൂഢമായ രോഗത്തെക്കുറിച്ചുള്ള ഉത്തരങ്ങള്‍ക്കായി ചാറ്റ് ജിപിടി സഹായം തേടിയ അമ്മയ്ക്ക് ഒടുവില്‍ ആശ്വാസം. നിരവധി ആശുപത്രികളില്‍ കാണിക്കുകയും 17 ഡോക്ടർമാർ ശ്രമിച്ചിട്ടും കുട്ടിയുടെ അപൂർവ രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിലാണ് മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാൻ അമ്മ സാങ്കേതിക വിദ്യയുടെ സഹായം തേടിയത്. കോവിഡ് 19 പാൻഡെമിക്കിന് ശേഷമാണ് അലക്സ് എന്ന കുട്ടിയില്‍ അപൂർവങ്ങളായ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. അതികഠിനമായ പല്ലുവേദന, ശരീര വളർച്ച മന്ദഗതിയിലാകല്‍, ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളിലൂടെയായിരുന്നു ഈ കുഞ്ഞ് കടന്നു പോയിരുന്നത്. മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാകുന്നതിനും വേണ്ടി അവൻറെ അമ്മ കോർട്ട്നി നിരവധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ചികിത്സ തേടി. 17 ഓളം ഡോക്ടർമാരാണ് ഈ കാലയളവിനിടയില്‍ കുട്ടിയെ ചികിത്സിച്ചത്. പക്ഷേ, അവർക്ക് ആർക്കും കൃത്യമായ രോഗനിർണയം നടത്താനോ രോഗം ചികിത്സിച്ച്‌ ഭേദമാക്കാനോ സാധിച്ചില്ല. കുഞ്ഞിൻറെ അവസ്ഥ ഓരോ ദിവസം ചെല്ലുന്തോറും വഷളായി വന്നതോടെ കോർട്ട്നി അസാധാരണമ...

കളിക്കുന്നതിനിടെ കാറില്‍ കയറി ഡോര്‍ അടച്ചു; സഹോദരങ്ങളായ പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹൈദരാബാദ് ജില്ലയില്‍ ചെവല്ലയിലെ ദമരഗിദ്ദയില്‍ വീടിനടുത്ത് നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയാണ് പെണ്‍കുട്ടികള്‍ മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുട്ടികളുടെ മുത്തച്ഛന്‍റെ വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കാറില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തനുശ്രീ (4), അഭിശ്രീ (5) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് തിങ്കളാഴ്ച മുത്തച്ഛന്‍റെ വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വിവാഹം നടക്കുന്നതിന് മുന്നോടിയായാണ് ഇവര്‍ കുടുംബ വീട്ടിലെത്തിയത്. അച്ഛനും അമ്മയും വിവാഹത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്താണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ഒരുമണിക്കൂറിലധികം സമയം കുട്ടികള്‍ കാറിനകത്തായിരുന്നു. ഇത് മുതിര്‍ന്നവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഏറെ വൈകി തിരഞ്ഞു ചെന്ന രക്ഷിതാക്കള്‍ കണ്ടത് ബോധമില്ലാതെ കറിനകത്ത് കി...