ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തണ്ണിമത്തനോ ജ്യൂസുകളോ അല്ല , വേനല്‍ക്കാലത്ത് ജനങ്ങള്‍ക്ക് പ്രിയം മറ്റൊന്ന്, ഒന്നിന് വില 50 രൂപവരെ, പക്ഷേ സാധനം കിട്ടാനില്ല

പാലക്കാട്: കനത്ത വേനലിന് കുളിർമയേകി കഴിഞ്ഞ രണ്ടുദിവസമായി മഴപെയ്തെങ്കിലും ചൂടിന് കുറവൊന്നുമില്ല. ഇതോടെ ദാഹം ശമിപ്പിക്കാൻ നെട്ടോട്ടമോടുകാണ് ജനം. തണ്ണിമത്തൻ, നൊങ്ക്, വിവിധ തരം ജ്യൂസുകളുമുണ്ടെങ്കിലും ആളുകള്‍ക്ക് പ്രിയം ഇളനീരാണ്. എന്നാല്‍, ആവശ്യത്തിന് ഇളനീർ കിട്ടാനില്ലാത്തത് പ്രതിസന്ധിയാകുന്നതായി കച്ചവടക്കാർ പറയുന്നു. ഡിസംബർ, ജനുവരി മാസങ്ങളില്‍ ഒരു ഇളനീരിന് 40 രൂപയായിരുന്നത് ഫെബ്രുവരിയായതോടെ പത്തു രൂപ വർദ്ധിച്ച്‌ ഹാഫ് സെഞ്ച്വറി തൊട്ടിരുന്നു. മാർച്ച്‌ ആരംഭിച്ചതോടെ അത് 60 ലേക്കും ഉയർന്നു. എന്നാല്‍ ഇളനീർ കിട്ടാനില്ലാത്തതിനാല്‍ പലപ്പോഴും കച്ചവടം ഒന്നിടവിട്ട ദിവസങ്ങളിലായെന്നു ചെറുകിട കച്ചവടക്കാർ പറയുന്നു. തേങ്ങയ്ക്കു വില വർദ്ധിച്ചതോടെ കർഷകർ കച്ചവടക്കാർക്ക് ഇളനീർ കൊടുക്കാതായതാണു പ്രതിസന്ധിക്കു കാരണം. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ ഇളനീരിന്റെ വരവ് ഗണ്യമായി കുറഞ്ഞു. തേങ്ങയ്ക്ക് മികച്ച വില തെങ്ങില്‍ നില്‍ക്കുന്ന തേങ്ങ ഒന്നിന് 28 രൂപയാണ് കച്ചവടക്കാർ നല്‍കുന്ന വില. തേങ്ങ പറിച്ച്‌ കൊണ്ടുപോകുന്നതുള്‍പ്പെടെ ഒരു ചെലവും കർഷകൻ അറിയേണ്ടതില്ല. തേങ്ങ കിലോഗ്രാമിന് 65 മുതല്‍ 75 രൂപ വരെയാണു വിപണി വില....
ഈയിടെയുള്ള പോസ്റ്റുകൾ

ട്രെയിന്‍ യാത്രയ്ക്കിടെ ഫോണോ പേഴ്‌സോ ട്രാക്കില്‍ വീണോ? തിരികെ ഒരു എളുപ്പവഴിയുണ്ട്

നമ്മളില്‍ പലരും ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരാണ്. ട്രെയിനുകളില്‍ യാത്ര ചെയ്യുമ്ബോള്‍ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നമ്മള്‍ പരമാവധി സൂക്ഷിക്കാറുമുണ്ട്. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ യാത്രചെയ്യുന്നതിനിടെ ട്രെയിനില്‍ നിന്നും നമ്മുടെ വിലപ്പെട്ട സാധനങ്ങള്‍ നഷ്ടമായാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങള്‍ക്ക് അറിയുമോ ? അതിനുള്ള വ‍ഴിയാണ് ഇനി പറയാന്‍ പോകുന്നത്. നിങ്ങളുടെ ഫോണോ പഴ്സോ വീണ സ്ഥലത്തിനടുത്ത് കറുപ്പും മഞ്ഞയും നിറത്തിലുള്ള റെയില്‍ തൂണുകളുണ്ടാകും. കറുപ്പും മഞ്ഞയും നിറത്തിലുള്ള റെയില്‍ തൂണുകളിലെല്ലാം ഓരോ നമ്ബരുകളുമുണ്ടാകും. തൂണുകളിലെ നമ്ബര്‍ ശ്രദ്ധിച്ചാല്‍ നഷ്ടമായ നമ്മുടെ സാധനങ്ങള്‍ കണ്ടെത്താന്‍ സഹായകമാകും. കറുപ്പും മഞ്ഞയും നിറത്തിലുള്ള റെയില്‍ തൂണുകളിലെ നമ്ബര്‍ ട്രെയിനിന്റെ ടിടിഇയെ കാണിക്കുക. അടുത്തുള്ള സ്റ്റേഷന്റെ പേര് ടിടിഇ പറഞ്ഞുതരും. തുടര്‍ന്ന് അവിടെയെത്തി നഷ്ടമായ വസ്തു കണ്ടെത്താന്‍ കഴിയുന്നതാണ്. ഇത് കൂടാതെ റെയില്‍വേ പോലീസ് ഫോഴ്സ് ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ 182 അല്ലെങ്കില്‍ റെയില്‍വേ ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ 139 എന്നിവയില്‍ വിളിച്ച്‌ അറിയിച്ചാലും മതിയാകും. അത...

തേയില ആദ്യം ഇടണോ? പാലൊഴിച്ച്‌ ഒരുമിച്ച്‌ തിളപ്പിക്കണോ? ചായ ഉണ്ടാക്കുമ്ബോള്‍ സംശയങ്ങളാണോ? ഇതാ ഉത്തരം

ഒന്ന് ഉഷാറാകാന്‍ ഒരുകപ്പ് ചൂട് ചായ കുടിക്കണം. തലവേദനയുള്ളപ്പോഴും ക്ഷീണിച്ചിരിക്കുമ്ബോഴും സുഹൃത്തുക്കളോടൊപ്പം സൊറ പറഞ്ഞിരിക്കുമ്ബോഴും ചായ ഒരു അനിഷേധ്യ ഘടകമാണ്. എന്നാല്‍ ചായ ഉണ്ടാക്കുമ്ബോള്‍ നമ്മള്‍ക്ക് നിരവധി സംശയങ്ങളും ഉണ്ടാകും. പാലൊഴിച്ച്‌ ഒരുമിച്ച്‌ തിളപ്പിക്കണോ? തേയില ആദ്യം ഇടണോ? എത്ര തേയില ഇടണം എന്നൊക്കെ? എങ്ങനെ ഒരു കിടിലം ചായ ഉണ്ടാക്കാം എന്ന് നോക്കാം. സാധാരണ നമ്മള്‍ ചായ ഉണ്ടാക്കാൻ സ്വീകരിക്കുന്ന രീതി തിളച്ച വെള്ളത്തില്‍ ചായപ്പൊടിയിട്ട് പിന്നെയും അഞ്ചു മിനിറ്റ് തിളപ്പിക്കുക എന്നതാണ്. ഇങ്ങനെ ചെയ്താല്‍ കടുപ്പം കൂടും പക്ഷെ രുചിയും മണവും ഗുണവും കുറയും. ചായയ്‌ക്കായി എടുക്കുന്ന വെള്ളവും തേയിലപ്പൊടിയുടെ അളവും അനുപാതമായാലാണ് കിടിലൻ ചായ ഉണ്ടാക്കാൻ സാധിക്കുക. . 200 മില്ലിഗ്രാം വെള്ളത്തിനു 5.2 ഗ്രാം ചായപ്പൊടി എന്നാണ് കണക്ക്. കടുപ്പത്തിനനുസരിച്ച്‌ അളവില്‍ വ്യത്യാസം വരുത്താം. ഇനി ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വെള്ളം തിളപ്പിക്കുക, തിളക്കുമ്ബോള്‍ ചായപ്പൊടി ഇടുക. അതിനുശേഷം ചായപ്പൊടി ഇട്ട് തീയണച്ച്‌ ചായപ്പാത്രം അഞ്ചു മിനിറ്റ് മൂടി വയ്‌ക്കുക. ഇങ്ങനെ ചെയ്യുമ്ബോള്‍ തേയിലയുടെ കടുപ്പം ക‍ൃത്യമായി ...

ഉറങ്ങാൻ കഴിയാത്തവരാണോ നിങ്ങള്‍?; ഇതാ നന്നായി ഉറങ്ങാൻ ചില മാര്‍ഗങ്ങള്‍...

എല്ലാ വർഷവും മാർച്ച്‌ 14 ലോക ഉറക്ക ദിനമായി ആചരിക്കുകയാണ്. മനുഷ്യന്റെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നതില്‍ ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യ സംരക്ഷണത്തിലും ഉറക്കം പ്രധാനമാണ്. എങ്കിലും ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉറക്കപ്രശ്നങ്ങള്‍ അനുഭവിക്കാറുണ്ട്. നാം ആരോഗ്യകരമായ ഉറക്ക ശീലങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. രാത്രിയില്‍ ഫോണുകളില്‍ നിന്നും ലാപ്‌ടോപ്പുകളില്‍ നിന്നും തെളിയുന്ന വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം, സമ്മർദവും ഉത്കണ്ഠയും, നൈറ്റ് ഷിഫ്റ്റ് ജോലി ഷെഡ്യൂളുകള്‍ മൂലമുണ്ടാകുന്ന ക്രമരഹിതമായ ഉറക്കം, കഫീൻ, പുകവലി, മദ്യപാനം എന്നിവ ഉറക്കം ലഭിക്കാത്തതിന്‍റെ ചില കാരണങ്ങളാണ്. നന്നായി ഉറങ്ങാൻ ഇവ ശ്രദ്ധിക്കാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉറക്കസമയം എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ജൈവ ഘടികാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ പതിവ് നല്ല ഉറക്കവും ആരോഗ്യവും പ്രദാനം ചെയ്യുന്നു. സമയക്രമം പാലിക്കുന്നത് സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തെ ശക്തിപ്പെടുത്തുന്നു. കിടപ്പുമുറി കിടപ്പുമുറിക്ക് ഇരുട്ട്, നിശബ്ദത, തണുപ്പ് എന്നിവ ആവശ്യമാണ്...

പനി ബാധിച്ച കുഞ്ഞിന് മെഡിക്കല്‍‌ സ്റ്റോറില്‍ നിന്ന് നല്‍കിയത് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന്; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂർ:കണ്ണൂരില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ നല്‍കിയത് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന്. മരുന്ന് മാറിക്കഴിച്ച ഗുരുതരാവസ്ഥയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്ന് എടുത്ത് നല്‍കിയത് ഫാര്‍മസിസ്റ്റുകളെന്നാണ് ആരോപണം. കണ്ണൂരിലെ മെഡിക്കല്‍സിന്റെ ഭാഗത്തുനിന്നാണ് ഗുരുതരമായ വീഴ്ച ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് പനി ബാധിച്ച കുട്ടിയേയും കൊണ്ട് വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയത്. കുഞ്ഞിന് ഡോക്ടർ കാല്‍പോള്‍ സിറപ്പ് കുറിച്ച്‌ നല്‍കി. എന്നാല്‍ ഡോക്ടറുടെ ഈ കുറിപ്പടിയുമായെത്തിയ വീട്ടുകാര്‍ക്ക് മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റുകള്‍ എടുത്ത് നല്‍കിയത് കാല്‍പോള്‍ ഡ്രോപ് ആണ്. മരുന്ന് മാറിയതറിയാതെ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച്‌ മൂന്ന് നേരം വീട്ടുകാര്‍ കുട്ടിയ്ക്ക് മരുന്ന് കൊടുത്തു. പനി അതിവേഗം മാറിയെങ്കിലും കുട്ടിയ്ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ തോന്നിയതോടെ വീട്ടുകാര്‍ വീണ്ടും ക്ലിനിക്കിലെത്തി. മരുന്ന് മാറിയത് അറിഞ്ഞ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കുട്ടിയ്ക്ക് ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ...

ഗര്‍ഭപാത്രം നീക്കിയ ശസ്ത്രക്രിയക്ക് ശേഷം വീട്ടമ്മ മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം,മെഡിക്കല്‍ കോളേജിനെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കാൻ ശസ്ത്രക്രിയ നടത്തിയ പേരാമ്ബ്ര സ്വദേശി മരിച്ചു. ചികിത്സ പിഴവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്ന് പുലർച്ചെയാണ് പേരാമ്ബ്ര സ്വദേശിയായ അൻപത്തേഴുകാരി മരിച്ചത്. ഈ മാസം നാലിനാണ് ഇവരെ ഗര്‍ഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7 ന് താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തി. ഇതിനിടെ കുടലിന് മുറിവേറ്റെന്നും വീണ്ടും പത്താം തിയതി ഒരു ശസ്ത്രക്രിയ കൂടി നടത്തിയെന്നും കുടുംബം പറയുന്നു. ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റുവന്ന് ഡോക്ടര്‍മാര്‍ തന്നെയാണ് പറഞ്ഞതെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. ആരോഗ്യമന്ത്രിക്കും പരാതി നല്‍കും. ശസ്ത്രക്രിയ സമയത്ത് ഗര്‍ഭാശയവും കുടലും തമ്മില്‍ ഒട്ടിച്ചേര്‍ന്ന ഭാഗം വിടര്‍ത്തുമ്ബോള്‍ വന്‍കുടലിന്‍റെ ഭാഗത്ത് ഒരു ക്ഷതം കണ്ടെത്തിയിരുന്നു. ആ ക്ഷതം തുന്നിച്ചേര്‍ത്തു. എന്നാല്‍ ലീക്ക് സംശയിച്ചതിനാലാണ് വീണ്ടും പത്താം തിയതി ശസ്ത്രക്രിയ നടത്തിയതെന്നാണ് മെഡിക്കല്‍ കോളേജിന്‍റ...

'അനോറെക്സിയ നെര്‍വോസ' തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു

കണ്ണൂർ: കൂത്തുപറമ്ബ് മെരുവമ്ബായിയില്‍ 18കാരി ശ്രീനന്ദ മരിക്കുമ്ബോള്‍ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നെന്ന് ചികിത്സിച്ച ഡോക്ടർ. രക്തസമ്മർദവും ഷുഗർ ലെവലുമെല്ലാം ഏറെ താഴ്ന്ന നിലയിലായിരുന്നു. പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടർ പറഞ്ഞു. കണ്ണൂർ മെരുവമ്ബായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരിക്കണ്ടി വീട്ടില്‍ എം. ശ്രീനന്ദയാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്. യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. മട്ടന്നൂര്‍ പഴശ്ശിരാജ എൻ.എസ്.എസ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു ശ്രീനന്ദ. പഠനത്തില്‍ മിടുക്കിയായിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്നാണ് വിവരം. ഇതേതുടർന്ന് പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങി. ഭക്ഷണക്കുറവ് ശരീരത്തെ സാരമായി ബാധിച്ചതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. 'കുട്ടി ആശുപത്രിയിലെത്തുമ്ബോള്‍ 20-25 കിലോ മാത്രമായിരുന്നു...