ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യൻ സ്വയം എരിയാൻ തയാറായിക്കൊണ്ടാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്. സൂര്യനെപ്പോലെ ശോഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം സ്വയം കത്തിജ്വലിക്കാൻ തയാറാവണം.


നീണ്ട നാളുകൾ കൊണ്ട് പുറത്തുള്ള മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുമ്പോഴാണ് ഭൗമാന്തർ ഭാഗത്തു നിന്ന് ജലം പുറത്തു വരുന്നത്, സ്വയം മുറിയപ്പെടാനും തകർക്കപ്പെടാനും തയാറാകുമ്പോഴാണ് പാറയിൽ നിന്ന് ശില്പം സൃഷ്ടിക്കപ്പെടുന്നത്, ഒരു വിത്ത് സ്വന്തം പുറന്തോട് പൊട്ടിക്കുമ്പോഴാണ് അതിൽ നിന്ന് വളരാനുള്ള നാമ്പ് പുറത്തു വരുന്നത്.


ജീവിതത്തിൽ ഏതു നേട്ടം കൈവരിക്കുന്നതിനും പ്രയത്നം ആവശ്യമാണ്. എളുപ്പവഴിയിലൂടെ സമ്പത്ത്, പ്രശസ്തി, അംഗീകാരം, നേട്ടങ്ങൾ, പഠനത്തിലും ജോലിയിലുമുള്ള ഉയർച്ച, മറ്റുള്ളവരുടെ ആദരവ് എന്നിവയൊന്നും നേടാൻ കഴിയില്ല. അതിന് സ്ഥിരോൽസാഹവും ദൈവാശ്രയത്വവും തളരാതെ പ്രവർത്തിക്കാനുള്ള മനസ്സും ആവശ്യമാണ്.


പക്ഷെ, പിറന്നു വീണയുടൻ തന്നെ സെൽഫിക്ക് പോസ് ചെയ്ത് പരമാവധി ലൈക്കും കമന്റും നേടി അംഗീകാരത്തിന്റെ എളുപ്പവഴിയിലേക്ക് പ്രവേശിക്കുന്ന കുഞ്ഞുൾപ്പെടെ പിന്നീട് വളരുമ്പോൾ, യഥാർഥ ജീവിതത്തിലും ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന വേഗത്തിൽ അംഗീകാരങ്ങളും അഭിനന്ദനങ്ങളും കിട്ടാൻ ആഗ്രഹിക്കുന്നു. വിഡിയോ ഗെയിമുകളിലും മറ്റും വളരെ എളുപ്പത്തിൽ പ്രതിബന്ധങ്ങൾ തകർത്തു കൊണ്ട് മുന്നേറുന്ന വ്യക്തി യഥാർഥ ജീവിതത്തിൽ പക്ഷെ പ്രതിബന്ധങ്ങളിൽ പതറുന്നു. പക്ഷെ, അംഗീകാരങ്ങളും നേട്ടങ്ങളും എപ്പോഴും കൊതിച്ചു കൊണ്ടിരിക്കുന്ന മനസ്സ് അതിനായി പുതു വഴികൾ തേടുന്നു. ശരിയായ വഴിയിലൂടെ നേട്ടങ്ങൾ പ്രയാസമാണെന്ന് കാണുമ്പോൾ കുറുക്കുവഴികൾ തേടുന്നു. ഇത്തരത്തിലുള്ള മാനസിക വൈകല്യത്തിന്റെ ഉദാഹരണങ്ങളാണ് അമിതവേഗത്തിൽ പല തരം അഭ്യാസങ്ങൾ കാണിച്ചുകൊണ്ട് ബൈക്കുൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കുന്നതും അപകടകരമായ സ്ഥലങ്ങളിൽ അധികൃതരുടെ വിലക്ക് ലംഘിച്ചുകൊണ്ട് സെൽഫിക്കും മറ്റും പോസ് ചെയ്യുന്നതും.


അടുത്തിടെ ഇടുക്കി ജില്ലയിലെ പരുന്തുംപാറ, രാമക്കൽമേട് എന്നീ ഹിൽസ്റ്റേഷനുകളിലേക്ക് യാത്ര പോകാനിടയായി. അവിടെ ഏതാണ്ട് രണ്ടായിരത്തിലധികം അടി താഴ്ചയുള്ള കൊക്കയുടെ ഏറ്റവും മുകളിലുള്ള പാറയുടെ ഒരറ്റത്ത് അപകടകരമാം വിധം നിന്നുകൊണ്ട് സെൽഫിയെടുക്കുന്ന ചെറുപ്പക്കാർ. സെൽഫിയെടുക്കുന്നതിനിടെ പലരും കാൽതെറ്റിയും മറ്റും പിന്നിലേക്ക് മറിഞ്ഞ് വീണ് ശരീരംചിന്നിച്ചിതറി മരിച്ച ഒട്ടേറെ സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അമിതവേഗത്തിലുള്ള വാഹനാപകടങ്ങൾ വർധിക്കുമ്പോഴും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാനുള്ള കാരണം അംഗീകാരം നേടാനുള്ള അമിതമായ ആഗ്രഹം ഉപബോധമനസ്സിൽ രൂഢമൂലമായിക്കിടക്കുന്നതാണ്.


ഇത്തരക്കാരുടെ കഴിവുകൾ പഠന-പാഠ്യേതര രംഗത്തേക്കും ജോലിയിലേക്കും ക്രിയാത്മകമായി വഴിതിരിച്ചുവിട്ടാൽ അവിടെ ശരിയായ രീതിയിൽ പ്രവർത്തിച്ച് നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. സോഷ്യൽ മീഡിയായിലും വിഡിയോ ഗെയിമുകളിലും വീടുകളിലും ശീലിച്ച ഇൻസ്റ്റന്റ് റിസൽറ്റ് എന്ന ശീലം ഉള്ളിൽ നിറഞ്ഞു നിൽക്കുന്നതിനാൽ പ്രതിസന്ധികളേയും തിരിച്ചടികളെയും അവഗണനകളേയും അവഹേളനങ്ങളെയും അഭിമുഖീകരിച്ചുകൊണ്ട് ക്ഷമയോടെ വിജയത്തിനായി കാത്തിരിക്കാൻ ഇത്തരക്കാർക്ക് വലിയ പ്രയാസമായിരിക്കും. നീണ്ട വർഷങ്ങളുടെ പ്രയത്നമാണ് ഓരോ വിജയവും.


പഠനത്തിൽ റാങ്ക് നേടുന്ന വിദ്യാർഥിയും വിജയം നേടുന്ന ബിസിനസുകാരനും കുടുംബജീവിതം സന്തോഷപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തിയും സമ്പത്തും അംഗീകാരങ്ങളും പ്രശസ്തിയും നേടുന്ന വ്യക്തികളുമെല്ലാം ഒറ്റദിവസം കൊണ്ട് നേടിയെടുത്തതല്ല ഒരു നേട്ടവും. മറിച്ച്, ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെയും മറ്റുള്ളവരുടെ നിഷേധാത്മക സമീപനങ്ങളെയും വാക്കുകളെയും പരാജയങ്ങളെയും അപമാനങ്ങളെയും എല്ലാം നേരിട്ടുകൊണ്ട് അവയിൽ തളരാതെ അവയിൽ നിന്ന് പാഠം ഉൾക്കൊണ്ടു കൊണ്ട് പുതിയ വഴികൾ കണ്ടെത്തി പ്രവർത്തിച്ചപ്പോഴാണ് ഇവരെല്ലാം അവരവരുടെ മേഖലകളിൽ വിജയികളായി മാറിയത്.


മക്കളെ വളർത്തുമ്പോഴും ഈയൊരു കാഴ്ചപ്പാട് അവരിലേക്ക് എത്തിക്കാൻ മാതാപിതാക്കൾക്ക് കഴിയുമ്പോളാണ് പഠനത്തിലും ജോലിയിലും കുടുംബജീവിതത്തിലുമെല്ലാം വിജയിക്കാൻ പര്യാപ്തരായി അവരെ മാറ്റിയെടുക്കാൻ സാധിക്കുന്നത്. അല്ലാതെ വരുമ്പോൾ പഠനത്തിൽ ചെറിയൊരു പരാജയമോ അധ്യാപകരിൽ നിന്ന് വഴക്കോ കേട്ടാൽ ഉടൻ ആത്മഹത്യ, ദാമ്പത്യജീവിതത്തിൽ ഇഷ്ടക്കേടുകളുണ്ടാവുമ്പോൾ ഉടൻ വിവാഹമോചനം, ജോലിയിൽ ചെറിയ ബുദ്ധിമുട്ടുകളുണ്ടാവുമ്പോൾ ഒരിടത്തും ഉറക്കാതെ കമ്പനികളിൽ നിന്ന് കമ്പനികളിലേക്ക് മാറിക്കൊണ്ടിരിക്കുക.. തുടങ്ങിയ അവസ്ഥകളിലേക്ക് പലരും ജീവിതത്തെ വഴിതിരിച്ചുവിടുന്നു.


പ്രതിസന്ധികളും പ്രയാസങ്ങളുമുൾപ്പെടെ ജീവിതയാഥാർഥ്യങ്ങൾ അറിയിച്ചുകൊണ്ട് മക്കളെ വളർത്തുകയാണ് ഇതിന് ചെയ്യാവുന്ന ആദ്യത്തെ പ്രതിവിധി.ചോദിക്കുന്നതെല്ലാം സാധിച്ചു കൊടുക്കുന്ന എടിഎം മെഷീനുകളായി മാതാപിതാക്കൾ മാറാതെ മക്കളോട് നോ പറയാനും പഠിക്കണം. അവർക്കാവശ്യമുള്ളത് കൊടുക്കുക. ആവശ്യമില്ലാത്തത് എത്ര വാശി പിടിച്ചാലും പിണങ്ങിയാലും നൽകരുത്. അങ്ങനെ വരുമ്പോൾ ജീവിതമെന്നത് എന്തും ഉടൻ കിട്ടുന്ന മാജിക്കൽ വേൾഡാണെന്ന തെറ്റായ ചിന്ത വളർന്നാലും കുട്ടികളിൽ ഉണ്ടാവുകയില്ല. അല്ലാതെ വരുമ്പോൾ എടിഎമ്മിൽ നിന്ന് പൈസയെടുത്താൽ കിട്ടുമല്ലോ എന്ന് സ്വന്തം ആവശ്യങ്ങളെ ഉറപ്പിച്ചുകൊണ്ട് അവർ ഈസിയായി പറയും. കാരണം, എടിഎമ്മിൽ എങ്ങനെ പണം വരുന്നു എന്ന് നമ്മൾ അവരെ പഠിപ്പിച്ചിട്ടില്ലല്ലോ. മറിച്ച് എടിഎമ്മിൽ നിന്ന് പണമെടുത്ത് എന്തും സാധിച്ചു കൊടുക്കുമ്പോൾ അവർക്കത് പ്രയത്നമില്ലാതെ എളുപ്പത്തിൽ കിട്ടുന്ന ഒരു വസ്തുമാത്രമാണ്.


അധ്വാനത്തിന്റെ മഹത്വം മകന് മനസ്സിലാക്കിക്കൊടുക്കാൻ കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു നോർത്ത് ഇന്ത്യൻ വ്യവസായി സ്വന്തം മകനെ കേരളത്തിലേക്ക് അയച്ച വാർത്ത നമ്മൾ പത്രങ്ങളിൽ വായിച്ചില്ലേ. .സ്വയം ജോലി കണ്ടെത്തി അധ്വാനിച്ചു ജീവിക്കാനാണ് ഒരു മാസത്തേക്ക് ആ അച്ഛൻ മകനെ ബന്ധുക്കളും പരിചയക്കാരുമൊന്നുമില്ലാത്ത ദൂരസ്ഥലത്തേക്ക് അയച്ചത്. പല കമ്പനികളും അഞ്ഞൂറു രൂപയുടെയും ആയിരത്തിന്റെയും ഒക്കെ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ഉപഭോക്താക്കൾക്ക് കൊടുക്കാറുണ്ട്. ഈ ഗിഫ്റ്റ് വൗച്ചറുകളുപയോഗിച്ച് അവരുടെ ഉൽപന്നങ്ങൾ ഗിഫ്റ്റ് വൗച്ചറിലെ തുകക്ക് തുല്യമായ ഡിസ്കൗണ്ട് നിരക്കിൽ നമുക്ക് വാങ്ങാൻ സാധിക്കും. ഇങ്ങനെ സൗജന്യമായി ലഭിക്കുന്ന ആയിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ നമ്മുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് കരുതുക. വലിയ വിഷമമൊന്നും നമുക്ക് ഉണ്ടാകണമെന്നില്ല. കാരണം അത് നമുക്ക് അധ്വാനിക്കാതെ വെറുതെ കിട്ടിയതാണ്. എന്നാൽ നാം അധ്വാനിച്ചുണ്ടാക്കിയ 1000 രൂപ കൈയിൽ നിന്ന് നഷ്ടപ്പെട്ടാൽ നമുക്ക് പ്രയാസം വരും. കാരണം, അത് നാം പ്രയത്നിച്ചപ്പോൾ ലഭിച്ചതാണ്. ഇതുതന്നെയാണ് പ്രയത്നിക്കാതെ ലഭിക്കുമ്പോഴുള്ള നേട്ടങ്ങളോടുള്ള പലരുടെയും മനോഭാവം. വെറുതെ കിട്ടിയതിനാൽ അതിനാൽ തന്നെ വേണ്ടത്ര മൂല്യം കൽപിക്കാതെ വരുന്നു.


ചെറിയ വസ്തുവാണെങ്കിൽ പോലും അതിന്റെ മൂല്യമറിയിച്ചു കൊണ്ട് മക്കളെ വളർത്തുമ്പോൾ ഭാവിയിലും ഏതു മേഖലയിലും അവർ അത് പ്രാവർത്തികമാക്കുന്നു. ശരിയായ വഴിയിലൂടെ നേടുന്ന വിജയങ്ങളെ ആത്യന്തികമായി നിലനിൽക്കുകയുള്ളുവെന്നുമുള്ള ചിന്തയും അതോടെ അവരിൽ നിറയുന്നു. ഈയൊരു ജീവിതകാഴ്ചപ്പാട് പ്രയത്നത്തിലൂടെ നേട്ടങ്ങൾ കൈവരിക്കാനും അംഗീകാരത്തിനായി കുറുക്കുവഴികൾ തേടാതിരിക്കാനും അവരെ പ്രേരിപ്പിക്കുന്നു.


നീണ്ട നാളുകൾ കൊണ്ട് പുറത്തുള്ള മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുമ്പോഴാണ് ഭൗമാന്തർ ഭാഗത്തു നിന്ന് ജലം പുറത്തു വരുന്നത്, സ്വയം മുറിയപ്പെടാനും തകർക്കപ്പെടാനും തയാറാകുമ്പോഴാണ് പാറയിൽ നിന്ന് ശില്പം സൃഷ്ടിക്കപ്പെടുന്നത്, ഒരു വിത്ത് സ്വന്തം പുറന്തോട് പൊട്ടിക്കുമ്പോഴാണ് അതിൽ നിന്ന് വളരാനുള്ള നാമ്പ് പുറത്തു വരുന്നത്. പാലക്കാട്ടും മറ്റും കൊടുംവരൾച്ചയിൽ വരണ്ടുണങ്ങി വിണ്ടു കീറിക്കിടക്കുന്ന പാടശേഖരങ്ങൾ കാണാൻ സാധിക്കും. ഒരിറ്റു വെള്ളമില്ലാതെ, വളരാൻ ഒരു പച്ചപ്പുപോലുമില്ലാതെ, പോയകാലത്തിന്റെ ഹരിതഭംഗി ഓർമ്മയിൽ മാത്രമായി മാറുന്ന കാലം. പക്ഷെ സൂര്യന്റെ കൊടുംചൂടിൽ ഉള്ളം വരണ്ടുണങ്ങി, അവസാനത്തെ ജീവന്റെ കണികയും പുറംലോകത്തിനു മുമ്പിൽ ഇല്ലാതാകുമ്പോളും ആ മണ്ണ് തളരുന്നില്ല. മറിച്ച് അത് കാത്തിരിക്കും. അനുകൂല സാഹചര്യത്തിനായി. മാസങ്ങൾക്കു ശേഷം പുതുമഴ പെയ്യുമ്പോൾ, ആ മണ്ണിന്റെ വിണ്ടുകീറിയ മുറിവുകളിലേക്ക് ജീവന്റെ ജലത്തുള്ളികൾ എത്തിത്തുടങ്ങുമ്പോൾ, വേനൽച്ചൂടിന്റെ കാഠിന്യത്തിൽ മണ്ണിനടിയിൽ ഉറങ്ങിക്കിടന്ന വിത്തുകൾ പതിയെ പുറന്തോടുകൾ പൊട്ടിച്ചുകൊണ്ട് പതിയെ ഭൂമിക്കു മുകളിലേക്ക് തല പുറത്തിടുന്നു. അതേ മണ്ണിൽ നിന്നു തന്നെ വെള്ളവും വളവും വലിച്ചെടുത്ത് അവ മുകളിലേക്ക് വളരുന്നു. കൊടും വേനലിൽ മുഴുവൻ പച്ചപ്പും ഇല്ലാതായപ്പോൾ ഈ വിത്തുകൾ എവിടെയായിരുന്നു. അവ ഇല്ലാതായില്ല. മറിച്ച് അനുകൂല സാഹചര്യം വരാനായി മണ്ണിനടിയിൽ അവ കാത്തിരിക്കുകയായിരുന്നു. നമ്മുടെ ജീവിതത്തിലും ഈയൊരു മനോഭാവം വളർത്തിയാൽ ഏതു പ്രതിസന്ധിയിലും ശരിയായ വഴിയിലൂടെ വിജയത്തിലേക്ക് കുതിച്ചുയരാൻ സാധിക്കും. അതിനു കഴിയട്ടെയെന്നാശംസിക്കുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കളിക്കുന്നതിനിടെ കാറില്‍ കയറി ഡോര്‍ അടച്ചു; സഹോദരങ്ങളായ പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹൈദരാബാദ് ജില്ലയില്‍ ചെവല്ലയിലെ ദമരഗിദ്ദയില്‍ വീടിനടുത്ത് നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയാണ് പെണ്‍കുട്ടികള്‍ മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുട്ടികളുടെ മുത്തച്ഛന്‍റെ വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കാറില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തനുശ്രീ (4), അഭിശ്രീ (5) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് തിങ്കളാഴ്ച മുത്തച്ഛന്‍റെ വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വിവാഹം നടക്കുന്നതിന് മുന്നോടിയായാണ് ഇവര്‍ കുടുംബ വീട്ടിലെത്തിയത്. അച്ഛനും അമ്മയും വിവാഹത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്താണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ഒരുമണിക്കൂറിലധികം സമയം കുട്ടികള്‍ കാറിനകത്തായിരുന്നു. ഇത് മുതിര്‍ന്നവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഏറെ വൈകി തിരഞ്ഞു ചെന്ന രക്ഷിതാക്കള്‍ കണ്ടത് ബോധമില്ലാതെ കറിനകത്ത് കി...

17 ഡോക്ടര്‍മാര്‍ പരാജയപ്പെട്ടു, പിന്നാലെ നാല് വയസുകാരനില്‍ അപൂര്‍വ രോഗം കണ്ടെത്തി ചാറ്റ് ജിപിടി

നാല് വയസ്സുള്ള മകന്‍റെ നിഗൂഢമായ രോഗത്തെക്കുറിച്ചുള്ള ഉത്തരങ്ങള്‍ക്കായി ചാറ്റ് ജിപിടി സഹായം തേടിയ അമ്മയ്ക്ക് ഒടുവില്‍ ആശ്വാസം. നിരവധി ആശുപത്രികളില്‍ കാണിക്കുകയും 17 ഡോക്ടർമാർ ശ്രമിച്ചിട്ടും കുട്ടിയുടെ അപൂർവ രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിലാണ് മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാൻ അമ്മ സാങ്കേതിക വിദ്യയുടെ സഹായം തേടിയത്. കോവിഡ് 19 പാൻഡെമിക്കിന് ശേഷമാണ് അലക്സ് എന്ന കുട്ടിയില്‍ അപൂർവങ്ങളായ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. അതികഠിനമായ പല്ലുവേദന, ശരീര വളർച്ച മന്ദഗതിയിലാകല്‍, ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളിലൂടെയായിരുന്നു ഈ കുഞ്ഞ് കടന്നു പോയിരുന്നത്. മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാകുന്നതിനും വേണ്ടി അവൻറെ അമ്മ കോർട്ട്നി നിരവധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ചികിത്സ തേടി. 17 ഓളം ഡോക്ടർമാരാണ് ഈ കാലയളവിനിടയില്‍ കുട്ടിയെ ചികിത്സിച്ചത്. പക്ഷേ, അവർക്ക് ആർക്കും കൃത്യമായ രോഗനിർണയം നടത്താനോ രോഗം ചികിത്സിച്ച്‌ ഭേദമാക്കാനോ സാധിച്ചില്ല. കുഞ്ഞിൻറെ അവസ്ഥ ഓരോ ദിവസം ചെല്ലുന്തോറും വഷളായി വന്നതോടെ കോർട്ട്നി അസാധാരണമ...

ഉപയോഗിച്ച ഡയപ്പറുകള്‍ എങ്ങനെ സംസ്കരിക്കാം? അറിയാം ലളിതമായ വഴികള്‍

ഡയപ്പറുകള്‍ ഡിസ്പോസ് ചെയ്യുക എന്നത് ഒട്ടും നിസ്സാരമായ കാര്യമല്ല. ശരിക്കും തലവേദന പിടിച്ച ഒരു ജോലി തന്നെയാണ്. എന്നാല്‍ ഡയപ്പറുകള്‍ വേണ്ടെന്ന് വെക്കാനും കഴിയില്ല. ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവശ്യവസ്തുവായി ഡയപ്പറുകള്‍ മാറിയിരിക്കുന്നു. അതിനാല്‍ത്തന്നെ ഇതിൻ്റെ ഉപയോഗശേഷം ഡയപ്പറുകള്‍ എങ്ങനെ ഡിസ്പോസ് ചെയ്യണമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഡയപ്പറുകള്‍ ഡിസ്പോസ് ചെയ്യുന്നത് എങ്ങനെ? അതിനെക്കുറിച്ചാണ് ഇവിടെ വിശദമായി പറയുന്നത്. കുഞ്ഞുങ്ങളുള്ള വീട്ടിലെ ഏറ്റവും വലിയ ജോലികളില്‍ ഒന്നാണ് ഡയപ്പർ ഡിസ്പോസ് ചെയ്യല്‍. ചില ആളുകള്‍ രാത്രിയുടെ മറവില്‍ ആള്‍സഞ്ചാരമില്ലാത്ത വഴിയോരങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നത് കാണാം. എന്നാല്‍ അങ്ങനെ ചെയ്യുന്നതിൻ്റെ ഭവിഷ്യത്ത് വളരെ വലുതാണ്. പ്ലാസ്റ്റിക് മണ്ണുമായി ലയിച്ചുചേരാൻ വർഷങ്ങളെടുക്കും. ഇത് പ്രകൃതിക്ക് വളരെയധികം ദോഷകരമാണ്. കൂടാതെ, കൃത്യമായ മാലിന്യ സംസ്കരണം നടത്താതെ തുറന്ന സ്ഥലങ്ങളില്‍ ഉപേക്ഷിച്ചാല്‍ അതില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയകള്‍ വളരെ അപകടകാരികളാണ്. ഈ ബാക്ടീരിയകള്‍ പടർന്നുപിടിക്കുന്നതിലൂടെ മാരകമായ രോഗങ്ങള്‍ വരാം. ഡയപ്പറ...

നിങ്ങൾ പാകം ചെയ്യുന്നതിന് മുന്‍പ് ഇറച്ചി ഫ്രിഡ്‍ജില്‍ നിന്ന് ഏറെ നേരം മാറ്റിവെക്കാറുണ്ടോ? ചെയ്യരുത്, കാരണം ഇതാണ്

പല വീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ് ഇറച്ചി ഫ്രിഡ്ജില്‍ നിന്നുമെടുത്തതിന് ശേഷം തണുപ്പ് മാറാൻവേണ്ടി പുറത്ത് വയ്ക്കുന്നത്. മണിക്കൂറുകളോളം ഇറച്ചി പുറത്ത് തന്നെ ഇരിക്കും. ഇത് നിങ്ങള്‍ക്ക് സൗകര്യപ്രദമാണെങ്കിലും ആരോഗ്യകരമല്ല. കാരണം തണുപ്പില്‍ നിന്നും പുറത്തെടുത്ത് അധിക നേരം വയ്ക്കുമ്ബോള്‍ ഇതില്‍ അണുക്കള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഇറച്ചി സൂക്ഷിക്കുമ്ബോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം. 1. തണുപ്പില്‍ നിന്നും മാറ്റി പുറത്തേക്ക് വയ്ക്കുമ്ബോള്‍ ഇറച്ചിയുടെ പുറം ഭാഗം പെട്ടെന്ന് ചൂടാവുന്നു. 40 ഡിഗ്രി ഫാരൻ ഹീറ്റിനേക്കാളും താപനില കൂടുതലാണെങ്കില്‍ എളുപ്പത്തില്‍ ബാക്റ്റീരിയ പെരുകുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ഇരട്ടിയാവുകയും ചെയ്യും. അത്തരത്തില്‍ ഇറച്ചിയിലുണ്ടാകുന്ന അണുക്കള്‍ ഭക്ഷ്യവിഷബാധക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. 2. തണുപ്പില്‍ നിന്നും ഇറച്ചി പുറത്തേക്കെടുക്കുമ്ബോള്‍ ഉള്‍ഭാഗത്തേക്കാളും പെട്ടെന്ന് പുറം ഭാഗത്ത് തണുപ്പ് മാറി ചൂടാകുന്നത് കാണാൻ സാധിക്കും. അപ്പോഴും ഉള്‍ഭാഗം തണുത്തിരിക്കുകയും ചെയ്യുന്നു. ഇത് ഇറച്ചിയുടെ രുചിയെ ബാധിക്കുന്നു. പാചകം ചെയ്യുമ്ബോള്‍ ചില...

നേർവഴി ചിന്തകൾ

  നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒരു സംഗതിയെക്കുറിച്ച് അമിതമായി വ്യാകുലപ്പെട്ടിട്ട് ഒരു കാര്യവുമില്ല .കാരണം അതിന്റെ നിയന്ത്രണം നമ്മുടെ പക്കലല്ല.ഇനി നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യമാണെന്ന് കരുതുക.അവിടെ നമുക്ക് തന്നെ കാര്യങ്ങൾ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാൻ കഴിയുന്നതുകൊണ്ട് വെറുതെ നമ്മൾ ടെൻഷൻ അടിക്കേണ്ട യാതൊരു കാര്യവുമില്ല.      ഒന്ന് ക്ഷമിച്ചാൽ മാത്രം പരിഹാരമാകുന്ന പല പ്രശ്നങ്ങളും ഉണ്ട് . ശാന്തതയോടെ കൈകാര്യം ചെയ്താൽ ഒത്തു തീരാവുന്ന വെല്ലുവിളികളും ഉണ്ട് . ഓരോന്നിനും അർഹിക്കുന്ന പ്രാധാന്യം നൽകുന്നതാണ് മനസ്സിന്റെ പക്വത. ജീവിതത്തിൽ ദിനം പ്രതിയെന്നോണം പുതിയ പുതിയ വെല്ലുവിളികൾ വന്നു കൊണ്ടേയിരിക്കും.. അവയെ നാം എങ്ങനെ നേരിടണം? പ്രശ്നങ്ങളെ സംയമനത്തോടെ നേരിടുക തന്നെ വേണം . ഏത്‌ വെല്ലുവിളികൾ ആയാലും ഒന്നുകിൽ നമുക്ക്‌ നിയന്ത്രിക്കാൻ കഴിയുന്നതൊ അല്ലെങ്കിൽ നിയന്ത്രിക്കാൻ സാധിക്കാത്തതോ ആയിരിക്കും. പ്രതിസന്ധികളുടെ ആഴത്തേക്കാൾ അവയോടുള്ള നമ്മുടെ സമീപനത്തിലെ അപാകതയാണ്‌ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്‌. നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളെക്കാൾ അപകടകരം നിയന്ത്...

ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല പഴമാണ് ആപ്പിൾ

ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല പഴമാണ് ആപ്പിൾ എന്നാണ് പറയപ്പെടുന്നത്. അത് എന്തുകൊണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആപ്പിളിന്റെ പോഷകമൂല്യത്തെക്കുറിച്ചുള്ള ഈ വസ്തുതകൾ അത് നിങ്ങൾക്ക് മനസിലാക്കി തരുന്നതാണ്. പോഷകഗുണങ്ങളാലും ആരോഗ്യ ഗുണങ്ങളാലും പേരുകേട്ടതാണ് ആപ്പിൾ. ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ ആപ്പിളിനെ ആരോഗ്യകരമായ പഴമായാണ് കണക്കാക്കുന്നത്. ആപ്പിളിൽ ഡയറ്ററി ഫൈബർ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ആപ്പിളിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്, ഇത് പഴത്തിന്റെ തൊലിയിലാണ് കാണപ്പെടുന്നത്. ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ കാണപ്പെടുന്നത് ആപ്പിളിന്റെ തൊലിയിലാണ്. തിരക്കുപിടിച്ച ജോലിക്കിടയിൽ ആപ്പിൾ തനിയെ കഴിക്കുകയോ, കുക്കികൾ, മുഫിനുകൾ, ജാം, സാലഡുകൾ, ഓട്സ്, സ്മൂത്തികൾ എന്നിവയിൽ ചേർത്തോ ആപ്പിൾ കഴിക്കാം. ലഘുഭക്ഷണമായി കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച പഴമാണ് ആപ്പിൾ. ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലോ കേട്ടോ. ആ...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ശ്രീബുദ്ധന്‍റെ അരികില്‍ ഒരിക്കല്‍ ഒരാള്‍ ഒരു സംശയവുമായി എത്തി. "ജീവിതത്തില്‍ ശാന്തി കിട്ടാന്‍ എന്താണ് മാര്‍ഗ്ഗം?" അയാള്‍ അന്വേഷിച്ചു. വളരെ ലളിതമായിരുന്നു ബുദ്ധന്‍റെ മറുപടി "ജീവിതത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളുക, അതിനു സാധിച്ചാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കു ശാന്തി കിട്ടും". "ജീവിതത്തില്‍ മറ്റെല്ലാവരേയും ഞാന്‍ ഉള്‍ക്കൊള്ളാം, പക്ഷേ എന്‍റെ വീടിന് അടുത്ത് താമസിക്കുന്ന രണ്ടുപേരെ മാത്രം ഉള്‍ക്കൊള്ളാന്‍ എനിക്കു സാധിക്കില്ല". അയാള്‍ പറഞ്ഞു. "എങ്കില്‍ നിങ്ങള്‍ ലോകത്തെ മറ്റാരേയും ഉള്‍ക്കൊള്ളണമെന്നില്ല, പകരം ആ രണ്ടു പേരെ മാത്രം ഉള്‍ക്കൊണ്ടാല്‍ മതിയാകും" എന്നായിരുന്നു ബുദ്ധന്‍ അയാള്‍ക്കു നല്‍കിയ മറുപടി.  ക്ഷണികമായ ഈ ജീവിതത്തിലേക്ക് കടന്നു വരുന്ന എല്ലാത്തിനേയും എല്ലാവരേയും ഉള്‍ക്കൊള്ളേണ്ടതിന്‍റെ പ്രാധാന്യത്തെ പറ്റിയാണ് ബുദ്ധന്‍ ഈ വാക്കുകളിലൂടെ സൂചിപ്പിച്ചത്.. ജീവിതത്തെ കുറിച്ച് ഓരോ വ്യക്തിക്കും ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും കാണും. എന്നാല്‍ ജീവിതത്തില്‍ എല്ലാം എപ്പോഴും നാം ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ സംഭവിക്കണമെന്നില്ല. നാം ഉദ്ദേശിച്ച...

മോട്ടിവേഷൻ ചിന്തകൾ

സ്നേഹം ജലം പോലെ ആണ്. ജലം പാത്രത്തിൽ പകർന്നു ഏതു വെക്കുന്നുവോ അതുപോലെ തന്നെയാണ് അതിൻ്റെ രൂപവും. സ്നേഹവും അതുപോലെ ആണ്.  സ്നേഹവും ഇഷ്ടവും രണ്ടാണ്. പ്രണയിക്കുന്നവർ എല്ലാവരും പരസ്പരം സ്നേഹിക്കണമെന്നില്ല.പല പ്രണയങ്ങളും വെറും ഇഷ്ടം മാത്രമാണ്. ഇഷ്ടം എന്നു പറയുന്നത് കേവലം ഒരു കൗതുകത്തിൽ നിന്ന് സംഭവിക്കുന്നതാണ്. കൗതുകം നഷ്ടമായാൽ ഇഷ്ടം ഇല്ലാതാകുന്നു. ഇഷ്ടം തോന്നി അതുപോലെ നമ്മൾ പലതിനെയും സ്വന്തമാക്കാറുണ്ട്.വളർത്തു മൃഗങ്ങളോട് ഇഷ്ടം തോന്നി അവരെ വളർത്താറുണ്ട്.എന്നാൽ ഭക്ഷിക്കാൻ കഴിയുന്നവയാണെങ്കിൽ അവയെ കൊന്നു തിന്നുവാൻ നാം മടി കാണിക്കാറില്ല.അപ്പോൾ നമ്മൾ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്ന് വേണം കരുതാൻ. ഭാര്യ -ഭർതൃ ബന്ധത്തിൽ പോലും പരസ്പരം സ്നേഹിച്ചു ജീവിക്കുന്നവർ വളരെ വിരളമാണ്.ചെറിയ തെറ്റുകൾക്ക് പോലും അമിതമായി ക്ഷോഭിക്കുന്നവർ തമ്മിൽ സ്നേഹമുണ്ടെന്ന് വെറുതെ പറയാം.സ്നേഹം ഉണ്ടെങ്കിൽ തെറ്റുകൾ കാണുമ്പോളും ദേഷ്യപെടുവാൻ സാധിക്കുകയില്ല. ജലത്തിൽ ഉപ്പു പഞ്ചസാരയോ ചേർത്താൽ അത് അതിലലിഞ്ഞു ചേർന്നു അതിനു രുചിയുണ്ടാകുന്നു. എന്നാൽ അതിൽ മണ്ണെണ്ണയോ പെട്രോളോ ചേർത്താൽ അത് രണ്ടായി തിരിഞ്ഞു കിടക്കും.അതുപോലെ ആണ് സ്നേഹവും. ഒരാൾ...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ഒരു താമരയുടെ ഉയരം എത്ര എന്ന് ചോദിച്ചു. ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു. "രണ്ടരയടി" അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു "എന്തേ, മൂന്നരടിയാകാൻ പാടില്ലേ...?" പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു. "തണ്ണിയോളം ഉയരം താമരക്ക്" അതായത് വെള്ളത്തോളം ഉയരം താമരക്ക് ഉണ്ട് എന്ന് സാരം. ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം...നാലടിയായിരിക്കാം...ആറടിയായിരിക്കാം...എട്ടടിയായിരിക്കാം...അങ്ങനെ പല അളവുകൾ. വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം'. മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു "ഒരു മനുഷ്യന്റെ ഉയരം എത്രയാണ്...?" ശിഷ്യൻമാരുടെ ഭാഗത്ത്‌ നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു "ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും. ആഗ്രഹങ്ങളും കുറഞ്ഞാൽ അവന്റെ ഉയരവും കുറയും." നിങ്ങളുടെ പ്രതീക്ഷകൾക്കും ആഗ്രഹങ...

പതിവായി മുഖം ബ്ലീച്ച് ചെയ്‌താൽ എന്താണ് സംഭവിക്കുന്നത്

  പ്രായം വളരെ കുറവുള്ളവർ വരെ ചെയ്യുന്ന കാര്യമാണ് മുഖം ബ്ലീച്ച് ചെയ്യുക എന്നത്. കൂടുതലായും ചെറുപ്പക്കാരായ സ്ത്രീകളാണ് ചർമത്തിന് നിറം ലഭിക്കാൻ മുഖം ബ്ലീച്ച് ചെയ്യുന്നത്. പലരും തങ്ങൾ ഇപ്പോഴുള്ള ചർമ്മത്തിന്റെ നിറത്തിൽ തൃപ്തരല്ല എന്നതു തന്നെ കാരണം. ഭംഗിയുള്ള ചർമ്മമുള്ളവർ ബ്രോൺസ് ടോണിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ, ഇരുണ്ട നിറമുള്ള ചർമ്മമുള്ള മറ്റുചിലർ വെളുത്ത ഇളം ചർമത്തിനായി കൊതിക്കുന്നു. മുഖത്തിന് നല്ല നിറവും തിളക്കവുമൊക്കെ ലഭിക്കണമെന്നുള്ളതാണ് മിക്ക ആളുകളുടെയും ആഗ്രഹം. ചർമ്മത്തിന് നിറം ലഭിക്കാൻ പതിവായി ബ്ലീച്ച് ചെയ്യുന്നവരുണ്ട്. മുഖത്തെ കരുവാളിപ്പ് മാറി തിളക്കത്തിനാണ് പലരും ബ്ലീച്ച് ചെയ്യുന്നത്. വിപണിയിൽ ലഭ്യമായ മിക്ക ബ്ലീച്ചിങ് ഉൽപ്പന്നങ്ങളും ചർമ്മത്തിന് യോജിച്ചതാകണമെന്നില്ല. അവയിൽ പലതിലും ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിനാൽ മുഖം ബ്ലീച്ച് ചെയ്യുന്നതിനു മുൻപ് ഒരിക്കൽകൂടി ആലോചിക്കുന്നത് നല്ലതാണ് ​പതിവായി ബ്ലീച്ച് ചെയ്‌താൽ എന്താണ് സംഭവിക്കുന്നത് മുഖം എപ്പോഴും സുന്ദരമായി ഇരിക്കണമെന്ന ആഗ്രഹത്തിൽ അവർ എന്തും പരീക്ഷിച്ചു നോക്കും. ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത...