ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

17 ഡോക്ടര്‍മാര്‍ പരാജയപ്പെട്ടു, പിന്നാലെ നാല് വയസുകാരനില്‍ അപൂര്‍വ രോഗം കണ്ടെത്തി ചാറ്റ് ജിപിടി

നാല് വയസ്സുള്ള മകന്‍റെ നിഗൂഢമായ രോഗത്തെക്കുറിച്ചുള്ള ഉത്തരങ്ങള്‍ക്കായി ചാറ്റ് ജിപിടി സഹായം തേടിയ അമ്മയ്ക്ക് ഒടുവില്‍ ആശ്വാസം. നിരവധി ആശുപത്രികളില്‍ കാണിക്കുകയും 17 ഡോക്ടർമാർ ശ്രമിച്ചിട്ടും കുട്ടിയുടെ അപൂർവ രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിലാണ് മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാൻ അമ്മ സാങ്കേതിക വിദ്യയുടെ സഹായം തേടിയത്. കോവിഡ് 19 പാൻഡെമിക്കിന് ശേഷമാണ് അലക്സ് എന്ന കുട്ടിയില്‍ അപൂർവങ്ങളായ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. അതികഠിനമായ പല്ലുവേദന, ശരീര വളർച്ച മന്ദഗതിയിലാകല്‍, ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളിലൂടെയായിരുന്നു ഈ കുഞ്ഞ് കടന്നു പോയിരുന്നത്. മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാകുന്നതിനും വേണ്ടി അവൻറെ അമ്മ കോർട്ട്നി നിരവധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ചികിത്സ തേടി. 17 ഓളം ഡോക്ടർമാരാണ് ഈ കാലയളവിനിടയില്‍ കുട്ടിയെ ചികിത്സിച്ചത്. പക്ഷേ, അവർക്ക് ആർക്കും കൃത്യമായ രോഗനിർണയം നടത്താനോ രോഗം ചികിത്സിച്ച്‌ ഭേദമാക്കാനോ സാധിച്ചില്ല. കുഞ്ഞിൻറെ അവസ്ഥ ഓരോ ദിവസം ചെല്ലുന്തോറും വഷളായി വന്നതോടെ കോർട്ട്നി അസാധാരണമ...

കളിക്കുന്നതിനിടെ കാറില്‍ കയറി ഡോര്‍ അടച്ചു; സഹോദരങ്ങളായ പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹൈദരാബാദ് ജില്ലയില്‍ ചെവല്ലയിലെ ദമരഗിദ്ദയില്‍ വീടിനടുത്ത് നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയാണ് പെണ്‍കുട്ടികള്‍ മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുട്ടികളുടെ മുത്തച്ഛന്‍റെ വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കാറില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തനുശ്രീ (4), അഭിശ്രീ (5) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് തിങ്കളാഴ്ച മുത്തച്ഛന്‍റെ വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വിവാഹം നടക്കുന്നതിന് മുന്നോടിയായാണ് ഇവര്‍ കുടുംബ വീട്ടിലെത്തിയത്. അച്ഛനും അമ്മയും വിവാഹത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്താണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ഒരുമണിക്കൂറിലധികം സമയം കുട്ടികള്‍ കാറിനകത്തായിരുന്നു. ഇത് മുതിര്‍ന്നവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഏറെ വൈകി തിരഞ്ഞു ചെന്ന രക്ഷിതാക്കള്‍ കണ്ടത് ബോധമില്ലാതെ കറിനകത്ത് കി...

ചേരയെ കൊന്നാല്‍ മൂന്നുവര്‍ഷംവരെ തടവ് ശിക്ഷ; ഉള്‍പ്പെടുന്നത് ഒന്നാം ഷെഡ്യൂളില്‍

ചേരയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷത്തില്‍ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റം. വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചേരയും നീർക്കോലിയുംമുതല്‍ മൂർഖൻ, അണലി, രാജവെമ്ബാല, പെരുമ്ബാമ്ബ് തുടങ്ങിയ ഇനം പാമ്ബുകളെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ്. ആനയും സിംഹവും കടുവയും കുരങ്ങുമെല്ലാം ഇതോടൊപ്പമുണ്ട്. ഇവയെ കൊന്നാല്‍ മൂന്നുവർഷത്തില്‍ കുറയാതെ, ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും. ചേരയെ കൊന്നതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ധാരണയില്ല. എന്നാല്‍ കൊല്ലുന്നത് കുറ്റകരമാണെന്ന് അവർ പറയുന്നു. സാധാരണ കാണുന്ന എലികള്‍, വാവല്‍, പേനക്കാക്ക (ബലിക്കാക്ക അല്ല) എന്നിവയെ കൊന്നാല്‍ ശിക്ഷയില്ല. ചിലയിനം എലികളും വാവലുകളും ആക്ടിന്റെ പട്ടികകളില്‍പ്പെടുന്നുണ്ട്. കാട്ടുപന്നിയടക്കമുള്ളവ രണ്ടാം ഷെഡ്യൂളിലാണ്. നീലക്കാള, പുള്ളിമാൻ, ചിലയിനം പക്ഷികള്‍ തുടങ്ങിയവ ഈ ഷെഡ്യൂളിലുണ്ട്. നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട...

നിങ്ങൾ പാകം ചെയ്യുന്നതിന് മുന്‍പ് ഇറച്ചി ഫ്രിഡ്‍ജില്‍ നിന്ന് ഏറെ നേരം മാറ്റിവെക്കാറുണ്ടോ? ചെയ്യരുത്, കാരണം ഇതാണ്

പല വീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ് ഇറച്ചി ഫ്രിഡ്ജില്‍ നിന്നുമെടുത്തതിന് ശേഷം തണുപ്പ് മാറാൻവേണ്ടി പുറത്ത് വയ്ക്കുന്നത്. മണിക്കൂറുകളോളം ഇറച്ചി പുറത്ത് തന്നെ ഇരിക്കും. ഇത് നിങ്ങള്‍ക്ക് സൗകര്യപ്രദമാണെങ്കിലും ആരോഗ്യകരമല്ല. കാരണം തണുപ്പില്‍ നിന്നും പുറത്തെടുത്ത് അധിക നേരം വയ്ക്കുമ്ബോള്‍ ഇതില്‍ അണുക്കള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഇറച്ചി സൂക്ഷിക്കുമ്ബോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം. 1. തണുപ്പില്‍ നിന്നും മാറ്റി പുറത്തേക്ക് വയ്ക്കുമ്ബോള്‍ ഇറച്ചിയുടെ പുറം ഭാഗം പെട്ടെന്ന് ചൂടാവുന്നു. 40 ഡിഗ്രി ഫാരൻ ഹീറ്റിനേക്കാളും താപനില കൂടുതലാണെങ്കില്‍ എളുപ്പത്തില്‍ ബാക്റ്റീരിയ പെരുകുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ഇരട്ടിയാവുകയും ചെയ്യും. അത്തരത്തില്‍ ഇറച്ചിയിലുണ്ടാകുന്ന അണുക്കള്‍ ഭക്ഷ്യവിഷബാധക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. 2. തണുപ്പില്‍ നിന്നും ഇറച്ചി പുറത്തേക്കെടുക്കുമ്ബോള്‍ ഉള്‍ഭാഗത്തേക്കാളും പെട്ടെന്ന് പുറം ഭാഗത്ത് തണുപ്പ് മാറി ചൂടാകുന്നത് കാണാൻ സാധിക്കും. അപ്പോഴും ഉള്‍ഭാഗം തണുത്തിരിക്കുകയും ചെയ്യുന്നു. ഇത് ഇറച്ചിയുടെ രുചിയെ ബാധിക്കുന്നു. പാചകം ചെയ്യുമ്ബോള്‍ ചില...

വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമല്ല, അതിന് അക്യൂപങ്ചര്‍ ചികിത്സയുമായി ബന്ധമില്ല

മലപ്പുറം : ജില്ലയിലെ വീട്ടിലെ പ്രസവങ്ങൾ, മഹാ അപരാധമായി പ്രചരിപ്പിച്ച് ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപഞ്ചറിനേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് ഇന്ത്യൻ അക്യൂപഞ്ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന് (ഐ.എ.പി.എ).  വീട്ടിലെ പ്രസവങ്ങൾ കുറ്റമോ നിയമപരമായി പാടില്ലാത്തതോ അല്ല. ഒരു തരത്തിൽ ഒരു തരത്തിൽ തന്നെ. അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയിൽ വെച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും അലോപ്പതി ഡോക്ടർമാരും നിർബന്ധപൂർവ്വം പ്രചരിപ്പിക്കാൻ തുടങ്ങിയത്. സാമ്പത്തിക ചൂഷണം മാത്രമായിരുന്നു ഈ പ്രചരണത്തിന് പിന്നിൽ. സിസേറിയനിലൂടെ ആശുപത്രികളുടെ വലിയ ചൂഷണമാണ് ഇന്നും നടക്കുന്നത്. അത് ഏതൊരു സാധാരണക്കാരനും അറിയുന്ന നഗ്ന സത്യമാണ്.  ആശുപത്രി പ്രസവങ്ങളെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എതിർത്തിട്ടുള്ളത് പ്രശസ്ത കാർഡിയോളജിസ്റ്റും രാജ്യം പത്മഭൂഷണും പത്മവിഭൂഷനും നൽകി ആദരിച്ച ബഹുമാന്യനായ ഡോ. ബി.എം. ഹെഗ്ഡെയാണ്. അദ്ദേഹത്തിൻ്റെ ഈ രംഗത്തുള്ള പ്രഭാഷണങ്ങളും നിരീക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ലഭ്യമാണ്. കാര്യകാരണ സഹിതം മറുപടി പറയാൻ കഴിയാത്ത ഭീരുക്കളാണ് ഇപ്പോൾ ആക്യുപഞ്ചറിനെതിരെ തി...

താമരശേരി ചുരത്തില്‍ റോപ്പ്‌വേ വരുകയാണ്, അടിവാരം-ലക്കിടി വെറും 15 മിനിട്ട്

കോഴിക്കോടും വയനാടും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന റോപ്പ്‌വേ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. കോഴിക്കോട് അടിവാരത്ത് നിന്ന് വയനാട്ടിലെ ലക്കിടി വരെയാണ് റോപ്പ്‌വേ സ്ഥാപിക്കുക. 200 കോടി രൂപയുടെ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സർക്കാർ കെഎസ്‌ഐഡിസിക്ക് (കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ) അനുമതി നല്‍കി. 3.67 കിലോമീറ്റർ ദൂരമാണ് പദ്ധതിയിലുള്ളത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര ചെയ്യുന്നവർ നിലവില്‍ ഒമ്ബത് ഹെയർപിൻ വളവുകള്‍ പിന്നിടേണ്ടതുണ്ട്. സാധാരണ 30-40 മിനിറ്റ് സമയമാണ് ഈ ദൂരം പിന്നിടാന്‍ എടുക്കുന്നത്. എന്നാല്‍ കനത്ത ഗതാഗതക്കുരുക്ക് കാരണം ആളുകള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥ പതിവാണ്. അടിവാരം മുതല്‍ ലക്കിടി വരെയുള്ള യാത്രാ സമയം റോപ്പ്‌വേ 15 മിനിറ്റായി കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. രണ്ട് ഹെക്ടർ വനഭൂമിയിലൂടെ കടന്നുപോകുന്ന റോപ്പ്‌വേ താമരശ്ശേരി ചുരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും യാത്രക്കാരെ അനുവദിക്കും. പദ്ധതിക്ക് വനം വകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. അടിവാരത്തെ ആദ്യത്തെ ഹ...

ടോയിലറ്റ് മാത്രമല്ല, ഈ സേവനങ്ങളും പെട്രോള്‍ പമ്ബില്‍ ഫ്രീ! നിഷേധിച്ചാല്‍ വൻ പിഴ, ലൈസൻസും പോകും

പെട്രോള്‍ പമ്ബില്‍ ശുചുമുറിയുടെ താക്കോല്‍ നല്‍കാത്തതിന് പമ്ബ് ഉടമക്ക് ഉപഭോക്തൃ തർക്കപരിഹാര കോടതി 1,65,000 രൂപ പിഴ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ഏഴകുളം ഈരകത്ത്‌ ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലായിരുന്നു നടപടി. കോഴിക്കോട്‌ പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്ബ്‌ ഉടമ ഹന്നയ്ക്കെതിരെയാണ് കമ്മീഷൻ ഉത്തരവിട്ടത്. ഈ സംഭവം പല യാത്രികർക്കും പുതിയൊരു അറിവിലേക്കായിരിക്കും വെളിച്ചം വീശുന്നത്. ഇന്ത്യയില്‍, പെട്രോള്‍ പമ്ബുകള്‍ ശരിയായ ടോയ്‌ലറ്റ് സൗകര്യങ്ങളും മറ്റ് നിർബന്ധിത സേവനങ്ങളും നല്‍കാൻ വിസമ്മതിച്ചാല്‍, ലൈസൻസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും എന്ന കാര്യം പല യാത്രികർക്കും അറിയാൻ ഇടയില്ല. പെട്രോളിയം ആൻഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോർഡും (PNGRB) മറ്റ് പ്രാദേശിക ഭരണകൂടങ്ങളും ഇന്ധന സ്റ്റേഷനുകള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നുണ്ട്. അതില്‍ ശുചിത്വം പാലിക്കുന്നത് ഉള്‍പ്പെടെ അവശ്യ സൗകര്യങ്ങള്‍ നല്‍കുന്നതും ഉള്‍പ്പെടുന്നു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നോക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് ലൈസൻസ് നല്‍കുന്നത്. പക്ഷേ ഈ നിയമങ്ങളെക്കുറിച്ച്‌ ന...