മലപ്പുറം : ജില്ലയിലെ വീട്ടിലെ പ്രസവങ്ങൾ, മഹാ അപരാധമായി പ്രചരിപ്പിച്ച് ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപഞ്ചറിനേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് ഇന്ത്യൻ അക്യൂപഞ്ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന് (ഐ.എ.പി.എ).
വീട്ടിലെ പ്രസവങ്ങൾ കുറ്റമോ നിയമപരമായി പാടില്ലാത്തതോ അല്ല. ഒരു തരത്തിൽ ഒരു തരത്തിൽ തന്നെ. അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയിൽ വെച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും അലോപ്പതി ഡോക്ടർമാരും നിർബന്ധപൂർവ്വം പ്രചരിപ്പിക്കാൻ തുടങ്ങിയത്. സാമ്പത്തിക ചൂഷണം മാത്രമായിരുന്നു ഈ പ്രചരണത്തിന് പിന്നിൽ. സിസേറിയനിലൂടെ ആശുപത്രികളുടെ വലിയ ചൂഷണമാണ് ഇന്നും നടക്കുന്നത്. അത് ഏതൊരു സാധാരണക്കാരനും അറിയുന്ന നഗ്ന സത്യമാണ്.
ആശുപത്രി പ്രസവങ്ങളെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എതിർത്തിട്ടുള്ളത് പ്രശസ്ത കാർഡിയോളജിസ്റ്റും രാജ്യം പത്മഭൂഷണും പത്മവിഭൂഷനും നൽകി ആദരിച്ച ബഹുമാന്യനായ ഡോ. ബി.എം. ഹെഗ്ഡെയാണ്. അദ്ദേഹത്തിൻ്റെ ഈ രംഗത്തുള്ള പ്രഭാഷണങ്ങളും നിരീക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ലഭ്യമാണ്. കാര്യകാരണ സഹിതം മറുപടി പറയാൻ കഴിയാത്ത ഭീരുക്കളാണ് ഇപ്പോൾ ആക്യുപഞ്ചറിനെതിരെ തിരിയുന്നത്. ഇവരുടെ ദുഷ്ടലാക്ക് മനസ്സിലാക്കാൻ കഴിയാതെ ആരോഗ്യവകുപ്പ് അവർക്ക് കൂട്ടുനിൽക്കുന്നത് ഖേദകരമാണ്.
2024 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം വീടുകളിൽ റിപ്പോർട്ട് ചെയ്ത മാതൃമരണങ്ങളെല്ലാം ഉരുൾപൊട്ടൽ, ആത്മഹത്യ, കൊലപാതകം എന്നിവ മൂലമുണ്ടായതാണ്. അങ്ങിനെയെങ്കിൽ യഥാർത്ഥ മാതൃമരണ നിരക്ക് പൂജ്യം വീടുകളാണ്. ചെറിയ കാലയളവിലെ കണക്കുകൾ അപര്യാപ്തമാണെങ്കിൽ കഴിഞ്ഞ പത്തുവർഷത്തെ കണക്കുകൾ പുറത്തുവിട്ട് ജനങ്ങളെ ബോധവൽക്കരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവണം. ഭാരവാഹികൾ ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടന പറയുന്നത് പത്ത് മുതൽ 15 ശതമാനം വരെയാണ് സിസേറിയൻ്റെ അനുവദനീയമായ നിരക്ക്. എന്നാൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രസവങ്ങളിൽ നാല്പ്പത് പേരും സിസേറിയനാണ്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകളിൽ എറണാകുളം ജില്ലയിൽ അന്പത്തിമൂന്ന് വ്യത്യസ്തവും മലപ്പുറത്ത് മുപ്പത്തിമൂന്ന് മാസവും കാസർകോഡ് ഇരുപത്തിയഞ്ചിലെയും പ്രസവവുമാണ്. ഈ വൈരുദ്ധ്യങ്ങൾക്കെല്ലാം വ്യക്തത വരുത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. അതിന് ആരോഗ്യവകുപ്പ് മുൻകയ്യെടുക്കണം. അവർ ആവശ്യപ്പെട്ടു.
അക്യുപഞ്ചർ ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട ചികിത്സാ രീതിയാണ്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതിന് പ്രത്യേകമായി റെഗുലേറ്ററി ബോർഡുകളുണ്ട്.
കേരളത്തിലും കാൽ നൂറ്റാണ്ടിലേറെക്കാലം ഈ ചികിത്സാ സമ്പ്രദായം പ്രചാരത്തിലുണ്ട്.
മെഡിക്കൽ പ്രാക്ടീഷണേഴ്‌സിന് മാത്രമല്ല, ട്രെയിൻഡ് പേഴ്‌സണൽസിനും അക്യുപഞ്ചർ പ്രാക്ടീസ് ചെയ്യാമെന്ന് നിരവധി കേന്ദ്രസർക്കാർ, കോടതി ഉത്തരവുകളുണ്ട്. ഇത് മറച്ചുവെച്ചുകൊണ്ടാണ് പലരും ജനങ്ങൾക്കിടയിൽ വ്യാപകമായ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നത്.
2024 ഫെബ്രുവരി 26 ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അക്യുപഞ്ചർ ചികിത്സകർക്ക് ആവശ്യമായ ഗൈഡ് ലൈനുകൾ നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട് സാഹചര്യത്തിൽ അക്യുപഞ്ചറക്കെതിരായ അവാസതവങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു.
വാർത്താ സമ്മേളനത്തിൽ ഐ.എ.പി.എ സ്റ്റേറ്റ് പ്രസിഡൻ്റ് ഷുഹൈബ് റിയാലു, ജനറൽ സെക്രട്ടറി സി.കെ. സുനീർ, വൈസ് പ്രസിഡൻ്റ് സയ്യിദ് അക്രം,
എക്‌സിക്യൂട്ടീവ് മെമ്പർ ജംഷീർ അലി, പിആർഒ ജുനൈദ് അഹമ്മദ് എന്നിവർ പങ്കെടുത്തു.